മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.